Saturday, May 7, 2011

അമേരിക്കയും പാകിസ്താനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തീവ്രവാദവും- Part 2

പാകിസ്താനിൽ നിന്നുള്ള നിരന്തരമായ ന്യൂക്ലിയർ ബ്ലാക്ക്മെയിലിങ്ങിന്റെ മറവിലെ തീവ്രവാദവും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പൊളിറ്റിക്കൽ സമ്മർദ്ദവും മൂലം ഒരു പോയിന്റിൽ ഇന്ത്യ കശ്മീർ വിട്ട് കൊടുക്കാൻ നിർബന്ധിതമാവും എന്നും തുടർന്നങ്ങോട്ട് പാകിസ്താൻ എന്ന സഖ്യ കക്ഷിയുടെ സഹായത്തോടെ മേഖലയെ നിയന്ത്രിക്കാം എന്നും ആവണം അമേരിക്ക കണക്ക് കൂട്ടിയിരുന്നത്. എന്നിരുന്നാലും 1990കളിലെ Asian Great Gameൽ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രാധാന്യം ഒട്ടും അർഹിക്കാത്ത ഒരു docile രാജ്യം മാത്രമായിരുന്നു. അവരുടെ ശ്രദ്ധ കാര്യമായി ചൈന, ഇറാൻ, റഷ്യ എന്നിവരിലായിരുന്നു. പാകിസ്താനെ എന്ത് വില കൊടുത്തും പിന്തുണയ്ക്കുക എന്നതിലൂടെ ഇന്ത്യയിലെ തീവ്രവാദത്തിൽ പരോക്ഷ പങ്കാളിത്തമാണു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്.

90കളൂടെ ആദ്യ പകുതി ഇന്ത്യക്ക് കറുത്ത ദിനങ്ങൾ ആയിരുന്നു. ജമ്മു & കശ്മീരിൽ ആയിരക്കണക്കിനു തീവ്രവാദികൾ നുഴഞ്ഞു കയറി ആക്രമിച്ചു. Gulbuddin Hekmatyarഉടെ അഫ്ഘാൻ ക്യാമ്പുകളിൽ നിന്ന് ട്രെയിനിങ് ലഭിച്ച് ഐഎസ്ഐയുടെ മേൽനോട്ടത്തിൽ ആയിരുന്നു നുഴഞ്ഞ കയറ്റം. ലക്ഷക്കണക്കിനു കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിൽ നിന്ന് തുരത്തിയോടിക്കപ്പെട്ടു. Hazratbal പള്ളിയിൽ കയറിയ ദോസ്ത് ഗുല്ലിനേയും മറ്റ് തീവ്രവാദികളേയും ഒഴിപ്പിക്കുന്നതിൽ ഇന്ത്യൻ ആർമി പരാജയപ്പെട്ടു. Harkat-ul-Ansarന്റെ ഒമർ ഷെയ്ക്ക് ഉൾപ്പെടെ ഉള്ള ബ്രിട്ടീഷ്-പാക് തീവ്രവാദികൾ കശ്മീർ ഇഷ്യു അന്താരാഷ്ട്രവൽക്കരിക്കുന്നതിന്റെ ഭാഗമായി കശ്മീരിൽ വരുന്ന വിദേശ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. അതേ സമയം Laskar-e-Taiba പാകിസ്താനിലെ പഞ്ചാബിൽ നിന്ന് കശ്മീർ ജിഹാദിനായിനായി ആയിരങ്ങളെ റിക്രൂട്ട് ചെയ്യുകയും പ്രവർത്തനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദാവൂദ് ഇബ്രാഹിം നെറ്റ് വർക്കുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. മാസങ്ങളോളം അമർച്ച ചെയ്യാനാവാതെ നിന്ന് കത്തിയ ജിഹാദിന്റെ തീയിൽ കശ്മീർ ഇന്ത്യയുടെ കൈ വിട്ട് പോകും എന്ന് തന്നെ തോന്നിച്ചു.

1996 ഒരു നിർണായക വർഷമായിരുന്നു. അഫ്ഘാനിസ്താനിൽ താലിബാൻ ഐ എസ് ഐയുടെ മേൽനോട്ടത്തിൽ അധികാരം പിടിച്ചെടുത്തിരിക്കുന്നു. ഇന്ത്യയുടെ സ്ഥിതി മോശമാണു. നരസിംഹ റാവുവിനു ശേഷം വന്ന സർക്കാരുകൾ തുടർച്ചയായി നിലം പൊത്തി. സാമ്പത്തിക പരിഷ്കരണം മന്ദഗതിയിൽ ആണു. കശ്മീരിലെ തീവ്രവാദം അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരിക്കുന്നു. അഫ്ഘാനിസ്താനിൽ കൂടി പാകിസ്താനു അനുകൂലമായ ഭരണം വന്നത്തോടെ കശ്മീരിലെ സ്ഥിതി വരുന്ന വർഷങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധം വഷളാവാനുള്ള സാധ്യതകൾ കാണുന്നു. ഈ നിർണായക ഘട്ടത്തിലാണു താലിബാൻ സുഡാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒസാമ ബിൻ ലാദനെ അഫ്ഘാനിസ്താനിലേക്ക് ക്ഷണിക്കുന്നത്. സുഡാൻ ഒസാമയെ പുറത്താക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു ഇത്.

ബിൻ ലാദന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മാറ്റം സൗദിക്കും അമേരിക്കയ്ക്കും പാകിസ്താനും ഒരേ പോലെ സ്വീകാര്യമായ തീരുമാനമായിരുന്നു ആ സമയത്ത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ബിൻ ലാദൻ തന്റെ പണവും സംഘടനയും പാശ്ചാത്യർക്ക് എതിരെ ഉപയോഗിക്കുന്നതിലും നല്ലത് ഇന്ത്യൻ കശ്മീരിൽ ഉപയോഗിക്കുന്നതായിരുന്നു. അൽ ഖയിദയുടെ ശ്രദ്ധ കശ്മീരിലെ ജിഹാദിലേക്ക് തിരിയുകയും അമേരിക്ക, ഇസ്രയേൽ, മറ്റ് സഖ്യകക്ഷികൾ എന്നിവർക്ക് നേരെയുള്ള ഭീഷണി ഒഴിയുകയും ചെയ്യാനുള്ള സാധ്യത അവർ കണക്ക് കൂട്ടി. സൗദി അറേബ്യക്കും ഒരു തലവേദന ഒഴിഞ്ഞ ആശ്വാസം. പാകിസ്താനാകട്ടെ അൽ ഖയിദയുടെ ആളും അർത്ഥവും കശ്മീരിലെ ജിഹാദിലേക്ക് വരുന്നത് മുൻ കൂട്ടി കണ്ട് ഈ നീക്കം സ്വാഗതം ചെയ്തു.

മനോഹരമായ ഈ പദ്ധതിയിൽ ഒരു പിഴവ് സംഭവിച്ചത് ലാദന്റെ പാശ്ചാത്യരാജ്യങ്ങൾക്കെതിരെ ഉള്ള പാൻ ഇസ്ലാമിക് ജിഹാദിനോടുള്ള സമർപ്പണവും കഠിനാധ്വാനവും കുറച്ച് കണ്ടതിലാണു. ലാദനെ സംബന്ധിച്ചിടത്തോളം കശ്മീർ ഒരു വിഷയമായിരുന്നില്ല. അറബ് രാജ്യങ്ങളിലെ പ്രശ്നങ്ങളും പലസ്തീൻ വിമോചനവുമെല്ലാം മുന്നിൽ കണ്ടുള്ള പദ്ധതികൾ ഉള്ള ലാദനെ കശ്മീരിൽ തളച്ചിടാൻ ആർക്കും കഴിയുമായിരുന്നില്ല. അമേരിക്കയും ഇസ്രയേലുമായിരുന്നു ലാദന്റെ ലക്ഷ്യം. ബിൻ ലാദന്റെ വരവോട് കൂടി പാകിസ്താൻ വ്യക്തമായ പ്ലാനോടെ മുന്നോട്ട് കൊണ്ട് പോയിരുന്ന കശ്മീരിലെ ജിഹാദ് പതുക്കെ പതുക്കെ വരുന്ന വർഷങ്ങളിൽ കൈവിട്ട് പോകാൻ തുടങ്ങുകയായിരുന്നു.

Friday, May 6, 2011

അമേരിക്കയും പാകിസ്താനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തീവ്രവാദവും- Part 1

1990കളുടെ തുടക്കത്തിൽ അമേരിക്ക കത്തി നിൽക്കുന്ന സമയമായിരുന്നു. സോവിയറ്റ് യൂണിയനെ കോൾഡ് വാറിൽ തോൽപ്പിച്ച സമയം. അഫ്ഘാനിസ്താനിൽ മുജാഹിദീൻ പോരാളികളെ ഇറക്കിയ വകയിൽ പാകിസ്താൻ വളരെ പ്രധാനപ്പെട്ട അമേരിക്കൻ സഖ്യകക്ഷി ആയി മാറിയ സമയം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ Brzezinski/Scowcroftയുടെ ഫോറിൻ പോളിസി സ്കൂൾ ഓഫ് തോട്ടും സി ഐ ഏയിൽ Milt Bearden, Michael Scheuer തുടങ്ങിയവരും വെന്നിക്കൊടി പാറിച്ച കാലം. അമേരിക്കയ്ക്ക് വേണ്ടി ഭാവിയിൽ ഏഷ്യൻ മേഖലയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പോകുന്ന Madeline Allbright, Robin Raphel തുടങ്ങിയ രാഷ്ട്രീയത്തിലെ പ്രമുഖർ വളർന്ന് വരുന്ന സമയം കൂടിയാണിത്. മുകളിൽ പറഞ്ഞവരെല്ലാം കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്ത് വന്നിരുന്ന ആ സമയത്ത് ഇവരെല്ലാം യോജിച്ചിരുന്ന ഒരു കാര്യമാണു സൗത്ത്/സെൻട്രൽ ഏഷ്യയിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷി പാകിസ്താൻ ആയിരിക്കണം എന്നുള്ള കാര്യം.

അഫ്ഘാനിസ്താനിൽ നിന്ന് സോവിയറ്റ് പിന്മാറ്റത്തിനു ശേഷം വന്ന രാഷ്ട്രീയ അനിശ്ചിതത്വം പാകിസ്താൻ അവരുടെ പ്രോക്സികളെ വെച്ച് അധികാരം പിടിക്കുന്ന രീതിയിൽ ആക്കിത്തീർത്തത് അമേർക്കയുടെ കൂടി സഹായത്തോടെ ആണു. പാകിസ്താൻ എന്ന സഖ്യകക്ഷി അഫ്ഘാൻ മേഖല നിയന്ത്രിക്കുന്നത് അമേരിക്കൻ പോളിസിയുടെ ഭാഗമായിട്ടായിരുന്നു. പടിഞ്ഞാറൻ ചൈന, സെൻട്രൽ ഏഷ്യയിലെ പഴയ സോവിയറ്റ് രാജ്യങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. ചൈന സോവിയറ്റ് യൂണിയനെ പോലെ ആയിത്തീരുക ആണെങ്കിൽ അവർക്കെതിരെ മുജാഹിദ്ദീൻ മൂവ്മെന്റ് പോലെ ഒരു നീക്കം കൂടി മുൻകൂട്ടി കണ്ടിട്ടുണ്ടാവാം. കൂടാതെ പാകിസ്താനു നൽകുന്ന പിന്തുണ അറബ് മേഖലയിൽ അമേരിക്കയുടെ ഇമേജ് വർധിപ്പിക്കാനും ഇറാനെതിരെ ഉള്ള നീക്കങ്ങൾക്കും സഹായിച്ചിരിക്കാം. ചുരുക്കിപ്പറഞ്ഞാൽ ഏഷ്യൻ മേഖലയിൽ അമേരിക്കയുടെ സ്വാധീനം വർധിപ്പിക്കാനും എതിരാളികൾക്ക് വെല്ലുവിളി ഉയർത്താനും ഉള്ള ഒരു ലോഞ്ചിങ് പാഡ് ആയി പാകിസ്താൻ മാറി 1990കളുടെ തുടക്കത്തിൽ.

പാകിസ്താനികൾക്ക് അവരുടേതായ അജണ്ടകളും ഉണ്ടായിരുന്നു. ജമ്മു&കശ്മീർ ഇന്ത്യയിൽ നിന്ന് അടർത്തിയെടുക്കുന്നതിനായി അമേരിക്കൻ പിന്തുണയോടെയുള്ള പലവിധ ശ്രമങ്ങൾ ആരംഭിക്കുന്നത് അങ്ങനെയാണു. സൈനികമായ ശ്രമങ്ങൾ Mirza Aslam Begഉം Hamid Gulഉം പോലെയുള്ള ഐഎസ്ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഫ്ഘാൻ യുദ്ധത്തിൽ പങ്കെടുത്ത പരിചയമുള്ള പോരാളികളേയും സിഐഏ നൽകിയ പാഠങ്ങളും ഉപയോഗിച്ച് ഇന്ത്യക്കെതിരെ 'war of a thousand cuts' തുടങ്ങുകയായിരുന്നു. രാഷ്ട്രീയമായ ഇടപെടലുകൽ Robin Raphelനെ പോലുള്ള അമേരിക്കൻ നേതാക്കൾ നേരിട്ട് 'ജനാധിപത്യപരമായി' വിഘടനവാദം ഉന്നയിക്കാൻ കശ്മീരിൽ ഹുറിയത്ത് കോൺഫറൻസ് സ്ഥാപിക്കാൻ ഇടപെടുന്നത് വരെയൊക്കെ എത്തി.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ സമയത്ത് ഇന്ത്യ ഒരു പഴയ സോവിയറ്റ് സഖ്യകക്ഷി എന്ന നിലയിൽ സഹതാപമോ പരസ്പര വിശ്വാസമോ അർഹിക്കാത്ത രാജ്യമായിരുന്നു. ഇന്ദിരാഗാന്ധിയുടെ ശക്തമായ നേതൃത്വം ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു. 1989ൽ വി പി സിങ് സർക്കാർ മുതൽ സ്ഥിരമായ ഒരു ഭരണവും സാമ്പത്തികമായി വളർച്ചയും ഇന്ത്യക്ക് ഇല്ലായിരുന്നു. ഇതിനൊക്കെ പുറകെ 1991ൽ ഐഎംഎഫിന്റെ സാമ്പത്തിക സഹായം തേടേണ്ടി വന്നു ഇന്ത്യയ്ക്ക്. ഈ സമയത്താണു കശ്മീർ വിട്ട് കൊടുക്കാൻ വേണ്ടി ഇന്ത്യയ്ക്ക് മേൽ നാലു പാട് നിന്നും സമ്മർദ്ദം വരുന്നത്. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദത്തിനെ പറ്റിയുള്ള ഇന്ത്യയുടെ വാദം ചെവിക്കൊള്ളാൻ ആരും ഉണ്ടായില്ല. പകരം കശ്മീരിൽ ഇന്ത്യ നടത്തുന്ന 'മനുഷ്യാവകാശ ലംഘനം' എന്ന പേരിൽ പൂർവാധികം ശക്തിയോടെ ഇന്ത്യ വിമർശിക്കപ്പെട്ടു.

1993ലെ ബോംബെ ബ്ലാസ്റ്റിൽ ഐഎസ്ഐയുടെ പങ്കിനുള്ള തെളിവായി ഇന്ത്യ അമേരിക്കൻ എഫ് ബി ഐയ്ക്ക് കൈമാറിയ Pakistan ORF Ammunition ദുരൂഹ സാഹചര്യത്തിൽ അവരുടെ കൈയ്യിൽ നിന്ന് കാണാതാവുന്നതുൾപ്പെടെ നിരവധി പ്രത്യക്ഷവും പരോക്ഷവുമായ സഹായങ്ങൾ അമേരിക്ക പാകിസ്താനു നൽകി ഈ കാലയളവിൽ. ഇന്ത്യ സ്വന്തമായി എന്തെങ്കിലും നീക്കം പ്ലാൻ ചെയ്താൽ ഐഎംഎഫിന്റെ ചരടുകൾ മുറുക്കി നിലക്ക് നിർത്താനും അവർ ശ്രദ്ധിച്ചു. നരസിംഹറാവു എന്ന പ്രധാനമന്ത്രി ആ സമയത്ത് ഇല്ലായിരുന്നെങ്കിൽ കശ്മീർ ഇന്ത്യയ്ക്ക് ഒരു പക്ഷെ നഷ്ടപ്പെട്ടിരിക്കാം എന്ന് എനിക്ക് തോന്നുന്നു.

Pressler Amendment (which prohibited US arms sales to Pakistan on account of its nuclear weapons program) വഴി പാകിസ്താന്റെ ന്യൂക്ലിയർ പ്രോഗ്രന്മിനെ എതിർത്തു എന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും 90കളുടെ തുടക്കത്തിൽ തന്നെ ചൈന നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്ത ആണവായുധങ്ങൾ പാകിസ്താന്റെ കൈവശം ഉണ്ട് എന്ന കാര്യം അവർക്കറിയാമായിരുന്നു. തുടർന്ന് വന്ന ഉപരോധം പാകിസ്താനിൽ തീവ്രവാദത്തിനുള്ള ഫൺറ്റിങ്ങിൽ കാര്യമായ കുറവൊന്നും വരുത്തിയില്ല. അഫ്ഘാനിസ്താനിൽ ഉല്പാദിപ്പിക്കുന്ന ഓപ്പിയം വ്യാപാരം, ഏ ക്യു ഖാൻ നടത്തിയ ആണവ രഹസ്യങ്ങൾ ലിബിയയിലേക്കും ഉത്തര കൊറിയയിലേക്കും ഉള്ള കൈമാറ്റം എന്നിവയിൽ നിന്നിന്ന്നൊക്കെ പണം വന്നു. കശ്മീരിൽ നടത്തുന്ന തീവ്രവാദം ആണവായുധത്തിന്റെ കുടക്കീഴിലായതോടെ ഇന്ത്യയിൽ നിന്ന് conventional ആയ ഒരു സൈനിക തിരിച്ചടിയുടെ ഭയം ഇല്ലാതെ പ്രവർത്തിക്കാൻ സാധിച്ചു പാകിസ്താനു. അമേരിക്കയുടെ ലക്ഷ്യങ്ങൾ നേടാൻ സഹായം നൽകുന്നിടത്തോളം കാലം പാകിസ്താൻ എന്ത് തന്നെ ചെയ്താലും അതിനെതിരെ കണ്ണടയ്ക്കുന്ന നിലപാടാണു അമേരിക്ക സ്വീകരിച്ചത്.


Friday, April 1, 2011

ഇന്ത്യ-പാക് ചർച്ചകൾ: ആരെയാണു വിഢിയാക്കുന്നത്?

നമ്മൾ ഓർത്ത് വെക്കുന്ന കാര്യങ്ങൾ ആണു നമ്മൾ ആരാണു എന്നുള്ളത് തീരുമാനിക്കുന്നത്. അങ്ങനെ നോക്കിയാൽ മറവിയിൽ തള്ളുന്ന കാര്യങ്ങൾ നോക്കിയും നമ്മൾ ആരാണു എന്ന് തീരുമാനിക്കാം. 2010 ജുലൈ മാസത്തിൽ ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടു. ഇതിനു ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി കാരണമായി പറഞ്ഞത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ ചർച്ചക്കിടയിൽ ഇടയ്ക്കിടെ ഡൽഹിയുമായി ഫോണിൽ ബന്ധപ്പെട്ട് കൊണ്ടിരുന്നു എന്നാണു. ഇത് ഓർമ്മയുണ്ട്. എന്നാൽ വാജ്പേയി സർക്കാരും നവാസ് ഷെറീഫും തമ്മിൽ ലാഹോർ സമാധാന ചർച്ച നടക്കുമ്പോൽ പാക് ആർമി ജെനറൽ പർവേസ് മുഷറഫ് കാർഗിലിൽ നുഴഞ്ഞ് കയറ്റം നടത്തുക ആയിരുന്നു. അന്ന് ഇവർ തമ്മിൽ ബീജിങ്ങിൽ നിന്ന് വിളിച്ച ഫോൺ കോളുകളിൽ നിന്ന് തെളിഞ്ഞ കാര്യം. അത് നമ്മൾ മറന്നു.

ഉഭയകകഷി ചർച്ചകൾ പുനസ്ഥാപിക്കാൻ എന്ത് വില കൊടുത്തും നെട്ടോട്ടമോടുന്നവർ ഒരു നിമിഷം നിന്ന് ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. ഇത്ര നാളും മുട്ടിനു മുട്ടിനു നടത്തിയ ചർച്ചകൾ കൊണ്ട് ഇന്ന വരെ വല്ലതും നേടിയിട്ടണ്ടോ? അതിവേഗം തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണു പാകിസ്താൻ. മതമൗലികവാദികളായ മുല്ലമാർക്കും പാക് ആർമിക്കും സൽമാൻ തസീറിനെ പോലെ ഒന്ന് ഉറക്കെ ശബ്ദിച്ചാൽ വെടിയേറ്റ് വീഴുന്ന ലിബറൽ രാഷ്ട്രീയക്കാർക്കും ഇടയിൽ ആഭ്യന്തരമായി ദിശയില്ലാതെ ഉലയുന്ന ഒരു രാജ്യമാണു പാകിസ്താൻ. ഇതിൽ ആരോടാണു ഇന്ത്യ ചർച്ച നടത്തേണ്ടത്? സ്വന്തമായി ചർച്ച നടത്തി ഒരു തീരുമാനം എടുക്കാൻ രാഷ്ട്രീയമായി കെൽപ്പുള്ള ഏത് വിഭാഗം ആണു പാകിസ്താനിൽ ഉള്ളത്?

ഇന്ത്യയോട് സ്വന്തമായി തുടങ്ങിവെച്ച യുദ്ധങ്ങളിൽ തുടർച്ചയായി ഏറ്റ് വാങ്ങിയ പരാജയങ്ങൾക്ക് പ്രതികാര ദാഹവുമായി നടക്കുകയാണു പാക് ആർമി. 1971ൽ ജെനറൽ നിയാസി കീഴടങ്ങുന്ന ചിത്രം ഇന്ത്യ മ്യൂസിയത്തിൽ വെച്ചു എങ്കിലും യഹിയ ഖാൻ, സിയ ഉല് ഹഖ്, മുഷറഫ് തുടങ്ങിയവർ മുതൽ ഇന്ത്യയുടെ കാബൂൾ എംബസിക്ക് നേരെയും, 26/11 മുംബൈയിലും, കശ്മീരിലും ഇപ്പോഴും അക്രമം അഴിച്ച് വിടുന്ന ജെനറൽ കയാനിയിൽ വരെ എത്തിനിൽക്കുന്ന അവരുടെ നിലപാടുകൾക്ക് ഇന്നും മാറ്റം വന്നിട്ടില്ല. പാകിസ്താനിൽ ഇൽസ്ലാമിക് ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യം ഉള്ള മതമൗലിക-തീവ്രവാദ സംഘടനകളൂം എന്ത് വില കൊടുത്തും അധികാരത്തിൽ തുടർന്ന് ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്ന പാക് രാഷ്ട്രീയക്കാരും പാക് ആർമിയും യോജിക്കുന്നത് ഇന്ത്യയുമായുള്ള പകയുടെ കാര്യത്തിൽ മാത്രമാണു. ഒരു കണക്കിനു നോക്കിയാൽ പാകിസ്താൻ എന്ന രാജ്യത്തിന്റെ കെട്ടുറപ്പ് തന്നെ ഇന്ത്യ വിരുദ്ധവികാരത്തിന്റെ പുറത്താണു. സ്വന്തം നിലനിൽപ്പ് മറന്ന് ഇവർ ആരെങ്കിലും ഇന്ത്യയോട് നിലപാടിൽ അയവ് വരുത്തിയാൽ മറ്റ് രണ്ട് വിഭാഗങ്ങൾ ഇവരെ തകർക്കും. പുലിപ്പുറത്ത് ഇരിക്കുന്നവർ ആരും തന്നെ സ്വന്തം ജീവൻ കളഞ്ഞ് ഇന്ത്യയോട് സൗഹൃദം പുലർത്തും എന്ന് കരുതാൻ വയ്യ.

പിന്നെ എന്തിനു പാകിസ്താൻ ചർച്ചയ്ക്ക് തയ്യാറാവുന്നു? തീവ്രവാദം ഒരു സ്റ്റേറ്റ് പോളിസി ആയി ഉപയോഗിക്കുന്ന രാജ്യമാണു പാകിസ്താൻ. ഓരോ തീവ്രവാദി ആക്രമണവും ഓരോ സൈക്കിൾ ആണു. ആക്രമണം- നിഷേധിക്കൽ-വിലപേശൽ-ആക്രമണം. ഇന്ത്യയുമായുള്ള ചർച്ച അന്താരാഷ്ട്ര സമ്മർദ്ദം കുറക്കന്നും സാധാരണ സ്വന്തം നിലക്ക് എന്ത് വില കൊടുത്തും ചർച്ചക്ക് തയ്യാറാവുന്ന ഇന്ത്യയെ തീവരവാദി ആക്രമണം ആരോപിക്കുന്നതിൽ നിന്ന് ബാക് ഫുട്ടിൽ ആക്കാനും നടപടികൾ എടുക്കാതെ സമയം തള്ളിനീക്കാനും ആണു പാകിസ്താൻ ഉപയോഗിക്കാറു. മതമൗലികവാദ-പട്ടാള സംഘത്തിന്റെ ചരട് വലി ഇല്ലാതെ സ്വന്തം നിലയ്ക്ക് ഒരു തീരുമാനം എടുക്കാൻ കഴിവുള്ള ഒരു സർക്കാരും ഇന്നേ വരെ പാകിസ്താനിൽ വന്നിട്ടില്ല. സർക്കാർ മുറ പോലെ നടത്തേണ്ട ഒരു ചടങ്ങായാണു പല പാക് സർക്കാരുകളും ഇന്ത്യയുമായുള്ള ചർച്ചയെ സമീപിക്കാറു.

അപ്പോൾ ഇന്ത്യ എന്ത് കൊണ്ട് വീണ്ടൂം ചർച്ചയ്ക്ക് പോകുന്നു? മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരു സാധാരണക്കാരനേക്കാൾ നന്നായി അറിയുന്നവരാണു ഇന്ത്യൻ ബ്യൂറോക്രസിയും അത് വഴി മാറി മാറി വരുന്ന സർക്കാരുകളും. ഇന്ത്യയിൽ പാകിസ്താൻ വിരുദ്ധവികാരം നിലനിർത്തേണ്ട ആവശ്യം രാഷ്ട്രീയമായി ഇല്ല എന്ന് മാത്രമല്ല പാകിസ്താനുമായി സമാധാനം കൊണ്ട് വരാൻ കഴിയുന്നത് രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്ന കാര്യവുമാണു. കക്ഷി ഭേദമെന്യേ ഇന്ത്യൻ സർക്കാരുകൾ നിരന്തരമായി ശ്രമിക്കുന്ന ഒരു കാര്യമാണു പാകിസ്താനുമായി നല്ല ബന്ധം നിലനിർത്തുക എന്നുള്ളത്.

പക്ഷെ മുംബൈ ആക്രമണം പോലെ ഉള്ള പ്രതികരണം ഒഴിവാക്കാൻ പറ്റാത്ത സാഹര്യങ്ങളിൽ പോലും ഏറ്റവും ആദ്യം കിട്ടുന്ന അവസരത്തിൽ ഉപാധികൾ ഇല്ലാതെ ചർച്ച നടത്താൻ ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് എന്താവാം? ചർച്ചകൾ പ്രഷർ കുക്കറിന്റെ സേഫ്റ്റി വാൾവ് പോലെയാണു ഇന്ത്യ-പാക് ബന്ധത്തിൽ. ഇന്ത്യയിലെ ഓരോ പാക് തീവ്രവാദി ആക്രമണത്തിനു ശേഷവും സൈനികമായി അല്ലാതെ ഇന്ത്യയ്ക്ക് പ്രതികരിക്കാൻ ഉള്ള മാർഗം ആയാണു ചർച്ച നിർത്തിവെക്കുക എന്ന നടപടിയെ ഇന്ത്യൻ സർക്കാരുകൾ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷത്തിൽ എടുത്ത് കാട്ടാവുന്ന ഒരു നടപടിയാണു ഇത്. പക്ഷെ ഇത് ആദ്യ പടി മാത്രമേ ആവുന്നുള്ളൂ. ചർച്ചകൾ നിർത്തി വെക്കുന്നത് പ്രശ്നപരിഹാരം അല്ല. കാരണം പാകിസ്താനു ചർച്ച നടന്നാലും ഇല്ലെങ്കിലും ഒന്നുമില്ല എന്ന് ഉറപ്പാണല്ലൊ. ചർച്ച നിർത്തിവെക്കുന്നത് കൊണ്ട് പാകിസ്താന്റെ മേൽ സമ്മർദ്ദം ചെലുത്തി മേലാൽ ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ എടുപ്പിക്കാൻ കഴിയണം. ഇല്ലെങ്കിൽ സൈനികമായി പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നടപടികളിലേക്ക് കടക്കണം അടുത്ത പടിയായി. അല്ലാതെ അത് മാത്രമായി ഒരു സക്രിയ നടപടി ആയി കാണാൻ കഴിയില്ല.

ഇവിടെയാണു ചർച്ച പുനരാരംഭിക്കൽ കടന്ന് വരുന്നത്. സൈനികമായ ഒരു നീക്കം അല്ലാതെ കാര്യം നടക്കുന്നില്ല എന്ന് വരുമ്പോൾ ഇന്ത്യൻ സർക്കാർ എത്രയും വേഗം ചർച്ച പുനസ്ഥാപിക്കാൻ തിടുക്കം കാണിക്കും. കാരണം ഒഴിവാക്കാൻ കഴിയാത്ത അടുത്ത തീവ്രവാദി ആക്രമണം വരുമ്പോൾ വിഛേദിക്കാൻ ഈ ചർച്ചകൾ കൂടി ഇല്ലെങ്കിൽ എന്തെങ്കിലും meaningful ആയ നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമാവും. ഇന്ത്യൻ ജനതയുടെ വികാരം സ്വന്തം ദേഹത്ത് തട്ടാതിരിക്കാനുള്ള ഒരു സേഫ്റ്റി വാൾവ് മാത്രമാണു പാകിസ്താനുമായുള്ള ചർച്ചകൾ എന്ന് വരുന്നു.

ഇനിയെങ്കിലും സ്വന്തം ജനതയെ വിഢികളാക്കുന്ന ഈ ചർച്ച നിർത്തിവെക്കൽ കളി ഇന്ത്യൻ സർക്കാരുകൾ ഒഴിവാക്കേണ്ടതുണ്ട്. അതിനുള്ള പൊളിറ്റിക്കൽ വിൽ ഉള്ള ഒരു സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വരേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇനിയും ചർച്ചകൾ തുടങ്ങിയും മുടങ്ങിയും ഇരിക്കും. ഇന്ത്യയിലെ പൗരന്മാർ തീവ്രവാദത്തിന്റെ നിഴലിൽ കഴിയേണ്ടിയും വരും.

Sunday, March 27, 2011

26/11 മുംബൈ ആക്രമണവും മന്മോഹൻ സിങ്ങിന്റെ ക്രിക്കറ്റും

26/11 മുംബൈ തീവ്രവാദി ആക്രമണത്തിനു ശേഷം തെളിവ് കൊടുപ്പും പോർവിളിയും ചർച്ച സ്തംഭിപ്പിക്കലും ഒക്കെ പതിവ് പടി നടന്നു. തെളിവ് തന്നാൽ നടപടി എടുക്കാം എന്നും പറഞ്ഞ് പാകിസ്താൻ അമേരിക്കയെ കാണിക്കാൻ ഒരു കേസും എടുത്ത്. ലഷ്കർ തലവൻ ലഖ്വിയെ കേസ് എടുത്ത് രണ്ട് മാസം കഴിഞ്ഞ് പിന്വലിച്ച് അവർ വിട്ടയക്കുകയും ചെയ്തു. ഇടയ്ക്കിടെ തെളിവ് ചോദിച്ചും വാദം കേൾക്കൽ അനിശ്ചിതമായി മാറ്റി വെച്ചും ഒക്കെ കൊഞ്ഞനം കുത്തുന്നുമുണ്ട്.

പാകിസ്താനുമായുള്ള ചർച്ച സ്തംഭിച്ചതിലാണു മന്മോഹൻ സിങ്ങിനു ഏറെ ദണ്ണം ഉണ്ടായത്. 2009 ജൂലൈ 16നു തന്നെ ഈജിപ്റ്റിലെ ഷർമ അൽ ഷൈക്കിൽ പോയി പാക് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. എന്ന് മാത്രമല്ല ബലോച്ചിസ്താനിലെ ഇന്ത്യ ഇടപെടലിനെ പറ്റി എന്ത് വേണമെങ്കിൽ ചർച്ച ചെയ്യാം എന്ന് പറഞ്ഞ് സെൽഫ് ഗോളും അടിച്ചു. ഇപ്പോൾ 2011ൽ രണ്ട് ദിവസം കഴിഞ്ഞ് ക്രിക്കറ്റ് കളി കാണാൻ വരുന്ന ഗീലാനി ആദ്യം സംസാരിക്കാൻ പോകുന്നത് ബലോച്ചിസ്താനിലെ ഇന്ത്യ ഇടപെടലിനെ പറ്റി ആണു.

തീവ്രവാദികൾക്കെതിരെ നടപടി എടുക്കാതെ ചർച്ച ഇല്ല എന്ന നിലപാടിൽ നിന്ന് (ഉഭയകക്ഷി ചർച്ച ചെയ്യാതിരിക്കൽ ആണല്ലോ ഏറ്റവും വലിയ ആയുധം ഇന്ത്യയുടെ) ഒരു നടപടിയും എടുക്കാതെ തന്നെ 2008 നവമ്പറിൽ നിന്ന് 2011 മാർച്ച് ആയപ്പോഴേക്ക് പാകിസ്താനെ ചർച്ചയ്ക്കും വിനോദത്തിനും കളി കണ്ട് കുളിച്ച് പാർക്കാനും ക്ഷണിക്കുന്നത് വരെയെത്തി ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ പോരാട്ടം.

ഇന്ത്യയിൽ വന്ന് ഇന്ത്യൻ പൗരന്മാരെ ആക്രമിച്ച് വധിച്ചാൽ അതിനു അക്രമി ഒരു വിലയും നൽകേണ്ടി വരുന്നില്ല എന്ന് മാത്രമല്ല അതൊരു successful bargaining chipഉമായി മാറുന്നു. Low cost asymmetrical warfare നടത്തുന്ന ഒരു എതിരാളിക്ക് ഇതിൽ കൂടുതൽ എന്താണു നേടാൻ ഉള്ളത്? താങ്കൾ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി നൊബേൽ സമ്മാനം നേടിക്കോളൂ ശ്രീ. മന്മോഹൻ, സന്തോഷമേയുള്ളൂ. പക്ഷെ അത് ചോദിക്കാനും പറയാനും ആരുമില്ലാതെ സ്വന്തം രാജ്യത്ത് അവനവന്റെ വീട്ടുമുറ്റത്ത് വെച്ച് പട്ടിയെ കൊല്ലുന്നത് പോലെ കൊന്ന ഈ പാവങ്ങളുടെ ചിതയിൽ ചവിട്ടിക്കൊണ്ടാവും എന്ന് മറക്കരുത്. ലിസ്റ്റ് ഇവിടെ ഉണ്ട്.http://spreadsheets.google.com/ccc?key=pm5JUMiAmrGqxdE6HKulIYQ&hl=en#gid=4

മനസ്സാക്ഷിയുള്ള ഒരു ഇന്ത്യക്കാരന്റെ മനസ്സിലും നിങ്ങൾക്ക് ഒരിക്കലും മാപ്പില്ല. ക്രിക്കറ്റ് കളി എന്തായാലും ആസ്വദിച്ച് കാണുക. അതെങ്കിലും നടക്കട്ടെ.

Friday, January 14, 2011

ബി.ടി വിളകള്‍ - Angels or Demons?

അൻപതു വർഷങ്ങൾക്കുള്ളിൽ ജനസംഖ്യാ വർദ്ധന മൂലമുണ്ടാവുന്ന കൊടിയ ദാരിദ്ര്യത്തിന്റെ ഭയപ്പെടുത്തുന്ന കണക്കുകൾക്ക് മോചനമെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന ജനിതക വിത്തുകളും അവയുടെ ഗുണവും ദോഷവും ഇപ്പോൾ വീണ്ടും സജീവ ചർച്ചാ വിഷയമാവുകയകയാണ്.

ബി.ടി വിളകളിൽ, BT genes ഉപയോഗിച്ച് കീടനാശിനികൾ ഉപയോഗിക്കാതെ ചെടികളിലെ കീടങ്ങളെ മാത്രം നശിപ്പിക്കുന്നത് വഴി രാസപ്രയോഗം ഗണ്യമായി കുറയ്ക്കും എന്നും മറ്റ് ജീവികൾക്കോ ഭക്ഷിക്കുന്നവർക്കോ പാർശ്വഫലങ്ങളൊന്നും ഉണ്ടാവാത്തതു മൂലം ഭക്ഷ്യോല്പാദനം ഗണ്യമായി വർദ്ധിപ്പിക്കാം എന്നുമാണ് ഇതിന്റെ വക്താക്കളുടെ വാദം. എന്നാൽ വേണ്ടത്ര പഠനങ്ങളോ പരീക്ഷണങ്ങളോ നടത്താതെയാണ് ബിടി വിളകൾ ഉപയോഗം ആരംഭിച്ചത്‌ എന്നും ഇവയുടെ ഗുരുതുരമയാ പാർശ്വഫലങ്ങളും ബിടിയെ അതിജീവിക്കുവാൻ കഴിയുന്ന കീടങ്ങൾ രൂപപ്പെട്ട് വരുന്നുണ്ട് എന്നതും ബഹുരാഷ്ട്രകുത്തകകൾ വിത്തുകളിലും വിലകളിലും നിയന്ത്രണം ഏർപ്പെടുത്തി വിപണിയെ, അതു വഴി കാർഷികസമ്പത്തിനെ കയ്യടക്കാൻ ശ്രമിക്കുകയാണെന്നും എതിരാളികൾ വാദിക്കുന്നു.ശാസ്ത്രത്തിന്റേയും അതീജീവനത്തിന്റേയും നടുവിൽ കൃത്യമായ ഒരു ഉത്തരം കിട്ടാത്തവണ്ണം സമൂഹം കുഴയുകയാണ്.

ജനതികസാങ്കേതിക വിദ്യ പുതിയതല്ല. ബാക്റ്റീരിയകളിലും മരുന്നാവശ്യങ്ങൾക്കു വേണ്ടിയും ചിലയിനം ചെടികളിലും ബാക്റ്റീരിയകളിലും ജീൻ മോഡിഫിക്കേഷൻ വരുത്തുകയും ജീനുകളെ കടത്തിവിട്ടും പ്രത്യേകതരം പദാർത്ഥങ്ങളും മരുന്നുകളും ഉണ്ടാക്കാറുണ്ട്. എന്നാൽ കീടങ്ങളുടെ ജീൻ വേർതിരിച്ച് ഭക്ഷ്യയോഗ്യമായ ചെടികളിലേക്ക് ജീനുകളെ കടത്തിവിടുന്നതും മരുന്നാവശ്യങ്ങൾക്കും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്? മരുന്നാവശ്യങ്ങൾക്കുള്ളത് മനുഷ്യനുപയോഗിച്ച് എന്തെങ്കിലും സംഭവിച്ചാൽ അവയെ കൃത്യമായി തരം തിരിക്കുകയും പിൻ‌‌പോയിന്റ് ചെയ്ത് അവയുടെ ദൂഷ്യഫലങ്ങളും മറ്റും കണ്ടുപിടിക്കാൻ എളുപ്പമാണ് എന്നതാണ്. എന്നാൽ മനുഷ്യന്റെ സാധാരണ ഭക്ഷണത്തിൽ ഇവയെ കടത്തിവിടുമ്പോൾ അത് ഇവ അവയുടെ ഡി.എൻ.എയുടെ ഏതെല്ലാം ഘടകങ്ങളിൽ മാറ്റം വരുത്തുന്നു എന്നും അവയുടെ ഏതൊക്കെ കോമ്പൌണ്ടുകളിൽ സന്നിവേശിക്കുന്നുവെന്നും ശാസ്ത്രത്തിനു അറിയില്ല. മാത്രമല്ല് നാളെ എത്ര പേർ വഴുതനങ്ങയോ പച്ചമുളകോ കഴിച്ചിട്ടാണ് ഒരു പ്രത്യേകതരം അസുഖമോ അലർജിയോ വന്നതെന്ന് എങ്ങിനെ കണ്ടു പിടിക്കും? ഒരു മരുന്നു ഉപയോഗിച്ച് അലർജിയോ മറ്റോ വരുന്നത് കണ്ടു പിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളൊന്നും ഭക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോഴും സാധ്യമല്ല. അല്ലെങ്കിൽ ആ നിലയിലേക്ക് റിസേർച്ച് വ്യാപിപ്പിക്കാനോ അങ്ങിനെയൊന്നിൽ നിന്നു തുടങ്ങാനോ സാധിച്ചിട്ടില്ല. ജനതിക ഭക്ഷണങ്ങളുടെ പ്രധാന പോരായ്മകളൊന്നാണിത്.

അതു കൂടാതെ എല്ലാ രാജ്യങ്ങളും ജനതികഭക്ഷണത്തിന്റെ ദൂഷ്യഫലങ്ങളും തുടർന്നുള്ള റെഗുലേറ്ററി നിരീക്ഷണങ്ങളും നിയമങ്ങളും അമേരിക്കൻ മോഡലിലോ അല്ലെങ്കിൽ അമേരിക്കയുടെ സഹായത്തോടെയോ ആണ് നടപ്പിലാക്കുന്നത്. അമേരിക്കയിലാകട്ടെ ഇവയെല്ലാം മോൺസാന്റോ പോലെയുള്ള കുത്തക കമ്പനികൾ ലോബിയിങ്ങും മറ്റും വഴി നിയമങ്ങളെ കാറ്റിൽ പറത്തുകയും തിരുത്തുകയുമാണ് ചെയ്യുന്നത്. മോൺസാന്റോ എന്ന അമേരിക്കൻ ബഹുരാഷ്ട്രക്കമ്പനിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. ലോകത്തെ 90% ജനിതകമാറ്റം വരുത്തിയ വിത്തുകളും വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്നത് അവരാണു. ജനിതകമാറ്റം സോയ, പരുത്തി, ചോളം തുടങ്ങിയ ചെടികൾ മുതൽ പന്നി മുതലായ മൃഗങ്ങളിൽ വരെ എത്തി നിൽക്കുന്നു. ജീനുകൾ കൂട്ടിച്ചേർക്കുകയോ എടുത്ത് മാറ്റുകയോ ചെയ്യുന്നത് വഴിയാണു ജനിതകമാറ്റം വരുത്തി നിശ്ചിത സ്വഭാവം രൂപികരിക്കുന്നത്. ഇത്തരത്തിൽ ഉല്പ്പാദിപ്പിക്കുന്ന ചെടികളും മൃഗങ്ങളും അവ നിർമ്മിക്കുന്ന കമ്പനികളുടെ Intellectual Property ആയി മാറും. ജനിതകമാറ്റത്തിലൂടെ നിർമ്മിക്കുന്ന വിത്തുകൾക്ക് കമ്പനി പേറ്റന്റ് എടുക്കുകയും കർഷകർ കമ്പനിയിൽ നിന്ന് വിത്തുകൾ വിലകൊടുത്ത് വാങ്ങിയുമാണു കൃഷി ചെയ്യുക. മോൺസാന്റോ ഇറക്കിയ Terminator 'അന്തകവിത്തുകൾ' വിവാദമായിരുന്നു. ഈ വിത്തുകളിൽ നിന്ന് അടുത്ത കൃഷിക്കുള്ള വിത്തുകൾ ഉല്പാദിപ്പിക്കാൻ കഴിയില്ല. ഒറ്റ തവണ വിതച്ചാൽ കൊയ്യുന്നത് വരെ മാത്രം ആയുസ്സുള്ള വിത്തുകൾ ഓരോ പ്രാവശ്യവും വിളവിറക്കാൻ കർഷകർ കമ്പനിയിൽ നിന്ന് വിത്തുകൾ വില കൊടുത്ത് വാങ്ങേണ്ടി വരും. കാലക്രമേണ കൃഷിയുടെ നിയന്ത്രണം വിത്തുല്പാദകരുടെ കൈയ്യിൽ വന്നു ചേരാൻ ഇടയാക്കുമെന്ന് ആരോപിയ്ക്കപ്പെട്ട ഇവയ്ക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ഉയർന്നിരുന്നു. മഫാരാഷ്ട്ര സീഡ്സ് എന്ന മോൺസാന്റോയുടെ ഇന്ത്യൻ കമ്പനി നിയമവിരുദ്ധമായി ജനിതകമാറ്റം വരുത്തിയ വിളകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തതും വാർത്തയായിരുന്നു. അമേരിക്കയിൽ തന്നെ പ്രതിഷേധങ്ങളേയും ജനിതകമാറ്റം വഴി ഉല്പ്പാദിപ്പിച്ച ഉല്പന്നങ്ങൾക്ക് പ്രത്യേക ലേബലിങ്ങ് അടക്കമുള്ള കർശന നിയന്ത്രണങ്ങളേയും നേരിടേൺറ്റി വന്നപ്പോൾ ഇന്ത്യയെ പോലെയുള്ള മൂന്നാം ലോകരാജ്യങ്ങളെ ഗിനിപ്പന്നികളാക്കിക്കൊണ്ട് വിപണി വികസിപ്പിയ്ക്കാനുള്ള മോൺസാന്റോയുടെ തന്ത്രം വ്യക്തമാണു.

ചിലയിടങ്ങളിൽ നേരിയ ഉല്പാദം മികവ് രേഖപ്പെടുത്തിയതു ഒഴിച്ചാൽ ഇതുവരെ നടത്തിയിരിക്കുന്ന പഠനങ്ങളിലെല്ലാം ജനതിക വിത്തുകൾ കൊണ്ട് കമ്പനികൾ കൊട്ടിഘോഷിക്കുന്ന തരത്തിൽ ഉല്പാദനം കൂട്ടാൻ സാധിക്കുന്നില്ല എന്നു കണ്ടെത്തിയിരിക്കുന്നതും ഇതിനോടൊപ്പം ചേർത്തു വായിക്കണം. ഓരോ വർഷത്തേയും ഉല്പാദനങ്ങളിൽ തമ്മിലും ഗണ്യമായ എറ്റക്കുറച്ചിലികളും കാണുന്നു. ഉല്പാദനം കൂട്ടും എന്ന സ്ലോഗനിൽ അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള വിശ്വാസ്യതയില്ല. കീടനാശിനി പ്രയോഗം കുറക്കാമെന്നത് കൊണ്ടും ചില വിത്തുകൾക്ക് ഭൂമി കിളക്കണ്ട എന്നിങ്ങ്നെയുള്ളതുകൊണ്ടും കർഷകനു അധ്വാനം കുറയുന്നു എന്നാണ് പൊതുവേയുള്ള നിഷ്പക്ഷ അഭിപ്രായം. എന്നാൽ ഇതിനെ അതിജീവിക്കുന്ന പുതിയ കീടങ്ങളെ തുരത്താൻ അതിലും കൂടിയ മാരക കീടനാശിനികളും മറ്റും ഉപയോഗിക്കേണ്ടതായും വരുന്നു.

കിസാൻസഭയും ഇടതുപക്ഷവും പരിസ്ഥിതി വാദികളും ജനതിക വിളികൾക്കെതിരെ ഇന്ത്യയിൽ ശബ്ദം ഉയർത്തിയിരുന്നു. അതിന്റെ ചിലവ വായിച്ചു നോക്കാം.

ജനിതകവഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കാര്യം വിശദമായ ചര്‍ച്ചയ്ക്കുശേഷമേ തീരുമാനിക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജനിതക വിളകളുടെ കൃഷി രാജ്യത്ത് വ്യാപകമാകുന്നു. വഴുതനയ്ക്കു പുറമെ മത്തന്‍, വെണ്ട, പടവലം, പയര്‍, കുമ്പളം, ചുരങ്ങ, പച്ചമുളക് എന്നിവയുടെ ജനിതക വിത്തിനങ്ങളാണ് അനധികൃതമായി വന്‍തോതില്‍ കൃഷിചെയ്യുന്നത്. സാധാരണ വിത്തിനങ്ങള്‍ക്കൊപ്പവും ജനിതകവിത്തുകള്‍ മാത്രമായും കൃഷിചെയ്യുന്നുണ്ട്. ജനിതകവിളകളുടെ പൂമ്പൊടി മറ്റു വിളകളില്‍ വീണാല്‍ അവയുടെ കായ്കള്‍ ചുരുണ്ടുപോകുന്നെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മഹാരാഷ്ട്രയില്‍ മിക്ക മേഖലയിലും വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ കീടനാശിനികളും വിറ്റഴിക്കുന്നുണ്ട്. കൂടുതല്‍ വിളവിന് മരുന്ന് തളിക്കണമെന്ന് കര്‍ഷകരെ വിശ്വസിപ്പിച്ചാണിത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തക്കാളിക്കൃഷി ചെയ്തിരുന്ന സ്ഥലങ്ങളില്‍ പത്ത് നാടന്‍ ഇനങ്ങള്‍ വ്യത്യസ്ത മണവും നിറവും രുചിയുമായി നിലനിന്നിരുന്നു. ഇന്ന് അവയുടെ സ്ഥാനത്ത് മണമില്ലാത്ത ഒറ്റയിനം തക്കാളിമാത്രമായി. ജനിതക പയര്‍കൃഷിയാണ് വലിയ നാശമുണ്ടാകുന്നത്. മണ്ണില്‍ നൈട്രജന്‍ നല്‍കുന്ന പരമ്പരാഗത പയര്‍കൃഷിയുടെ സ്ഥാനത്ത് മണ്ണിനെ നാശമാക്കുന്ന ജനിതക പയര്‍കൃഷി വര്‍ധിക്കുകയാണ്.

http://jagrathablog.blogspot.com/2009/10/blog-post_2438.html



എന്നാൽ മാസങ്ങൾക്ക് ശേഷം ഇതേ നിലപാടുകളിൽ അയവ് വരുന്നത് ആശങ്കാജനകമായ വസ്തുതയാണെന്ന് നിസ്സംശയം പറയാം

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെ കാര്യത്തിൽ സി.പി.ഐ.എമ്മിന്റെ പുതിയ നയം വ്യക്തമാക്കിക്കൊണ്ട് എസ്. രാമചന്ദ്രൻ പിള്ള കേരളപഠനകോൺഗ്രസ്സിൽ പ്രസംഗിച്ചത് ഈ അവസരത്തിലാണ് ശ്രദ്ധേയമാവുന്നത്. ബിടി ശാസ്ത്രം ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല എന്നുള്ള വാദമാണ് എസ്.ആർ.പി മുന്നോട്ട് വെക്കുന്നത്.

മനുഷ്യനും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ദോഷമുണ്ടാക്കില്ലെന്ന്് പരീക്ഷണങ്ങളിലൂടെ ഉറപ്പാക്കിയശേഷം ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിക്കണം. ഈ വിത്തിനങ്ങളെ തീര്‍ത്തും എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്. ജനിതകവിത്തിനെ പാടെ എതിര്‍ക്കുന്നത് അശാസ്ത്രീയം: എസ് ആര്‍ പി -
പ്രത്യക്ഷമായി പരീക്ഷണങ്ങൾ വേണമെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെയുള്ള നിലപാടുകളെ തീർത്തും അവഗണിച്ചുകൊണ്ട് പുതിയ നിലപാടിലേക്ക് രാഷ്റ്റ്രീയ പാർട്ടികൾ ചുവടു വെക്കുന്നതു എന്തുകൊണ്ടാവാം? വേണ്ടത്ര പരീക്ഷണങ്ങളില്ലാതെയല്ലല്ലോ പുതിയ ഒരു ശാസ്ത്രം ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പരീക്ഷണങ്ങൾ വേണമെന്നു പറയുന്നത് പുതിയതായി എന്തെങ്കിലും നിലപാടുകളല്ല. എത്ര തരം ഏതൊക്കെ തരത്തിലുള്ള പരീക്ഷണങ്ങൾ വേണമെന്ന് പറയുന്നുണ്ടോ?

വിദര്‍ഭയില്‍ പരാജയപ്പെട്ട പരീക്ഷണം ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ആവര്‍ത്തിക്കണമെന്നാണ് കിസാന്‍സഭയും വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതി അടക്കമുള്ള കര്‍ഷകസംഘടനകളും ഉയര്‍ത്തുന്ന പ്രധാനചോദ്യം. ലാലിയക്ക് കാരണമാവുന്ന കീടത്തിനെതിരെ പ്രയോഗിച്ച കീടനാശിനിയെ അതിജീവിക്കാന്‍ കീടങ്ങള്‍ക്ക് കഴിഞ്ഞതോടെ എന്‍ഡോസള്‍ഫാന്‍ പോലുള്ള കൂടുതല്‍ ശക്തിയേറിയ കീടനാശിനികള്‍ പിന്നീട് പ്രയോഗിക്കേണ്ടിവന്നു.

സര്‍പ്പസദൃശമായ ഇത്തരം ദുരനുഭവങ്ങള്‍ നമുക്ക് മുന്നില്‍ പത്തിവിടര്‍ത്തി നില്‍ക്കുമ്പോഴാണ് മറ്റൊരു പരീക്ഷണത്തിനായി നമ്മുടെ വയലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കുന്നത്. ബിടി വിത്തുകള്‍ക്കൊപ്പം വയലുകളില്‍ നിറഞ്ഞുവളരുന്ന പുതിയ ഇനം കളകളെ എങ്ങനെ നശിപ്പിക്കണമെന്നത് വിദര്‍ഭയെ
സംബന്ധിച്ചിടത്തോളം പുതിയ വെല്ലുവിളിയാണ്. പരമ്പരാഗതമായി ഉപയോഗിച്ച നാടന്‍ വിത്തുകളിലേക്കും ജൈവവളങ്ങളിലേക്കും ഒരിക്കലും തിരിച്ചുപോകാന്‍ കഴിയാത്തവിധം മണ്ണും പരിസ്ഥിതിയും മാറിക്കഴിഞ്ഞു. തോടുകളിലെ വെള്ളത്തില്‍ കീടനാശിനിയുടെ അളവ് വര്‍ധിച്ചതോടെ മത്സ്യങ്ങളും
ചത്തൊടുങ്ങുകയാണ്. വയലുകളില്‍ മുമ്പ് ആരവം തീര്‍ത്തിരുന്ന തത്തകളും കുരുവികളും കാക്കകളും മറ്റ് പക്ഷികളുമൊക്കെ ഈ പ്രദേശമുപേക്ഷിച്ചുപോയിട്ട് വര്‍ഷങ്ങളായി. പരുത്തിച്ചെടികളിലെ പരീക്ഷണം മനുഷ്യശരീരത്തെ പരോക്ഷമായി മാത്രമേ ആക്രമിക്കൂ. എന്നാല്‍, ബിടി പച്ചക്കറികളുടെയും ബിടി
പഴങ്ങളുടെയും പ്രഹരശേഷി പ്രവചനാതീതമാവും. കോര്‍പറേറ്റുകളുടെ ഈ ജൈവായുധ പ്രയോഗം കോടിക്കണക്കിന് ജനങ്ങളെ മാറാരോഗികളാക്കാനും കര്‍ഷകരെയും കാര്‍ഷികസംസ്കാരത്തെയും ഉന്മൂലനം ചെയ്യാനുമാണെന്നതിന് വിദര്‍ഭതന്നെ തെളിവ്.
http://workersforum.blogspot.com/2009/10/blog-post_27.html

ജനതികവിളകൾ വിപുലമായ ശാസ്ത്രസാങ്കേതിക മേഖലയാണ്. അവ ഇന്ത്യയിലും സർക്കാർ അടിസ്ഥാനത്തിലും മറ്റും പരീക്ഷിച്ചു തുടങ്ങണമെന്നാണ് എസ്.ആർ.പിയുടെ വാദം. എന്നാൽ അതേ സമയം സർക്കാർ അടിസ്ഥാനത്തിൽ തുടങ്ങിയതുകൊണ്ട് മാത്രം ഇതിനൊരു പരിഹാരമാവുമോ? അതാതു സർക്കാരുകൾ അപ്പോഴത്തെ ഭരണക്രമങ്ങൾക്കനുസരിച്ച് പല തെറ്റായ ധാരണകളും ജനങ്ങളിലേക്ക് എത്തിക്കാറുണ്ട് എന്നതിന്റെ ഒന്നാം ദൃഷ്ടന്തമാണ് ലെസങ്കോയിസം എന്നറിയപ്പെടുന്നത്. സ്റ്റാലിന്റെ ഭരണകാലത്ത് കാർഷിക മേഖലയിൽ നടത്തിയ ശാസ്ത്ര സത്യങ്ങളെ ഇഷ്ടാനുസരണം വളച്ചൊടിക്കപ്പെടുകയാണ് ചെയ്തത്. http://en.wikipedia.org/wiki/Lysenkoism

ഇന്ത്യയിൽ ബിടി വിളകൾ ഇറക്കാന്‍ ആലോചനകൾ ആരംഭിച്ച കാലം മുതൽക്ക് തന്നെ ഇടത്‌-വലത് പക്ഷഭേദമെന്യേ അവയോടുള്ള എതിര്‍പ്പ് രൂക്ഷമായിരുന്നു. മൊസാന്റോ കമ്പനിയുടെ ബിടി പരുത്തി പരീക്ഷിച്ച ഗുജറാത്തില ചിലയിടങ്ങളില്‍ Pink Bollworm എന്ന കീടം ബിടിയെ അതിജീവിക്കാനുള്ള കഴിവ്‌ കൈവരിച്ചു. ലോകത്ത്‌ ആദ്യമായി മോണ്‍സാന്റോ ബിടിക്ക്‌ തിരിച്ചടി സംഭവിച്ച്ചതായി കമ്പനി സ്ഥിരീകരിച്ചത്‌ ഈ സംഭവത്തോടെയാണ്. ഇതു കൂടാതെ പ്രധാന കീടങ്ങളുടെ ശല്യം കുറയുന്നു എങ്കിലും മറ്റ്‌ കീടങ്ങളുടെ ശല്യം വര്‍ദ്ധിച് വരുന്നതായി ഏഴു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കൃഷി ചെയ്ത ചൈനയിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും കണ്ടെത്തി.

2009ല്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറ്റിക് എഞ്ചിനീയറിംഗ് അപ്രൂവല്‍ കമ്മിറ്റി (GEAC) വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനങ്ങ ഉല്പാദിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ കാര്യങ്ങള്‍ പുതിയ വഴിത്തിരിവിലെത്തി. മോന്സാന്ടോ-മഹികോ എന്ന കമ്പനി രണ്ട് വര്‍ഷമെങ്കിലും എലികളില്‍ നടത്തേണ്ട പഠനം മൂന്ന്‍ മാസം കൊണ്ട് തീര്‍ക്കുകയും നിര്‍ണ്ണായകമായ പല മാനദണ്ഡങ്ങളും കാറ്റിറില്‍ പറത്തുകയും ചെയ്ത നല്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് GEAC അപ്രൂവല്‍ നല്‍കിയത്‌ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭാരതത്തിന്റെ ജൈവവൈവിധ്യത്ത്തിനും ഭക്ഷ്യസുരക്ഷയ്ക്കും കാര്യമായ ഭീഷണി ഉയര്‍ത്തുന്ന അനിയന്ത്രിതവും ആധികാരിക പഠനങ്ങള്‍ക്ക് വിധേയമാക്കാതതതുമായ നിലവിലെ രീതിയില്‍ ഉള്ള ബി ടി വിളകളുടെ വാണിജ്യവല്‍ക്കരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.

അമേരിക്കൻ നയങ്ങൾക്ക് പൊതുവെ എതിരഭിപ്രായം ഉയരാത്ത യൂറോപ്യൻ യൂണിയനിൽ പോലും ജനിതകമാറ്റം വഴിയുള്ള ഉല്പ്പന്നങ്ങൾക്ക് കടുത്ത എതിർപ്പിനേയും കർക്കശമായ നിയന്ത്രണങ്ങളേയും നേരിടേണ്ടി വരുന്നു.മോൺസാന്റോയ്ക്ക് വേണ്ടി അമേരിക്കൻ സർക്കാരിന്റെ ലോബിയിങ്ങ് പരസ്യമായ രഹസ്യമാണു. ഫ്രാൻസിൽ മോൺസാന്റോയുടെ ജനിതകമാറ്റം വരുത്തിയ ചോളം നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടയിൽ ഫ്രൻസിലെ യു എസ് എംബസി 'യൂറോപ്യൻ യൂണിയനു വേദനാജനകമായ ഒരു തിരിച്ചടി നൽകണം' എന്ന് ഡിപ്ലോമാറ്റിക് കേബിൾ അയച്ചത് വിക്കിലീക്സ് ഈയിടെ പുറത്ത് വിട്ടിരുന്നു. ഈ അവസരത്തിൽ ഇന്ത്യൻ സർക്കാരിന്റെ എടുത്ത് ചാടിയുള്ള അപ്രൂവലുകളും വ്യക്തമായ പഠനങ്ങൾ നടത്താതെയുള്ള പരീക്ഷണങ്ങളും പരിശോധിയ്ക്കപ്പെടേണ്ടതുണ്ട്.. ജനിതക വ്യതികരണം വരുത്തിയ വിളകളുടെ പ്രചാരണത്തിനും അവയെ എതിര്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ഒറ്റപ്പെടുത്താനുമായി അമേരിക്ക വ്യാപാരയുദ്ധത്തിനു തന്നെ പദ്ധതിയിട്ടതായി വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ജി.എം. വിളകളോടുള്ള എതിര്‍പ്പുനീക്കാന്‍ അമേരിക്ക ലോകവ്യാപകമായി നടത്തിയ സമ്മര്‍ദതന്ത്രങ്ങളുടെ വിവരങ്ങളും രേഖകളിലുണ്ട്. - മാതൃഭൂമി

ഇന്ത്യലിന്നു ലഭിക്കുന്ന ധാന്യങ്ങളും പച്ചക്കറളും എവിടുന്നു വരുന്നു എന്നോ എത്രയധികം കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ട് എന്നോ അതു വാങ്ങിക്കാൻ വരുന്ന ഒരു സാധാരണക്കാരൻ എങ്ങിനെ അറിയും? ഭക്ഷ്യപയോഗ്യമായ മിക്കതിനും ഇന്ത്യയിൽ ഫുഡ് ലേബലുകളില്ല എന്ന സത്യമാണ് ഇവിടെ പല്ലിളിക്കുന്നത്. സർക്കാർ വക വിത്തുല്പാദനം നടന്നാലും ഇതു ജനതികഭക്ഷണമാണെന്ന് നമ്മെ ബോധിപ്പിക്കാനുള്ള കടമ സർക്കാരിനും കമ്പനികൾക്കും ഉണ്ട്. അതു അറിഞ്ഞ് വാങ്ങിക്കുന്നന്ന്വർ സ്വന്തം ഇഷ്ടപ്രകാരം ഒരു തീരുമാനത്തിലെത്തണം. എന്നാൽ അമേരികയിൽ പോലും ഈ ലേബലിങ്ങ് പൂർണ്ണമായി സമ്മതിക്കുന്നില്ല എന്നത് നടുക്കുന്ന ഒരു വസ്തുതയാണ്. മാത്രമല്ല മറ്റു രാജ്യങ്ങളിലും ഈ ലേബലിങ്ങ് പാടില്ല എന്നും മറ്റും അമേരിക്ക നിർബന്ധമാക്കുന്നത് എന്തുകൊണ്ട്? മേഡ് ഇൻ ഇന്ത്യ, മേഡ് ഇൻ ചൈന എന്നെല്ലാം ഒരു ചെരുപ്പ് വാങ്ങിച്ചാൽ പോലും ലേബലിൽ വരുന്നതു എന്തുകൊണ്ട് ഏറ്റവും പ്രധാനമായ ഭക്ഷണത്തിലുൾപ്പെടുത്താൻ വിസ്സമതിക്കുന്നു? ലിബേർട്ടി ലിങ്ക് വിവാദത്തിൽ കന്നുകാലികൾക്ക് വേണ്ടി ഉല്പാദിപ്പിച്ച് അരി മനുഷ്യരുടെ ഉപയോഗത്തിനുള്ളതിലായി കൂട്ടികുഴക്കപ്പെട്ടു എന്നും ഓർക്കേണ്ട വസ്തുതയാണ്.

കുറച്ച് വർഷങ്ങൾ മുൻപ് വരെ വിത്തുകൾ കൊമ്മോഡിറ്റിയായി കണ്ടുവന്നിരുന്നില്ല. എന്തിനേയും വാണിജ്യവൽക്കരിക്കാനുള്ള ക്യാപറ്റിലിസറ്റ് മാനിഫെസ്റ്റോയിൽ വിത്തുകളും കടന്നു കൂടിയത് അമേരിക്കയിലെ 1980‘കളിലെ ഡയമണ്ട് വി.എസ് ചക്രബർത്തി കേസിലെ സുപ്രീം കോടതി വിധിയോടെയാണ്. പിന്നീടങ്ങോട്ട് വിത്തുകളിൽ നടന്ന മാറ്റങ്ങൾ അഭൂതപൂർവ്വമാണ്. അതിന്റെ തുടർച്ചയായാണ് ജനതിക വിത്തുകളുടെ ഉല്പാദനം.

ഇന്ത്യയിന്നു ജനിത്കവിത്തുകൾക്ക് വേട്ണിയുള്ള ക്യാമ്പേയിന്റെ പ്രധാന ടാർഗെറ്റ് ആയി മാറിയിരിക്കുന്നു (Lopez Villar et al.,2007). പ്രത്യേകിച്ച് വിദർഭ പോലെയിടങ്ങളിൽ ബി.റ്റി കോട്ടൺ കൃഷി സ്റ്റാമ്പിടിന്റെ രൂപത്തിലാണ് അവിടെ പ്രായോഗികമാക്കിയിരിക്കുന്നത്.(Stone,2007), അതു മൂലം കർഷകർ കടക്കണിയിൽ പെട്ട് കൂട്ട ആത്മഹത്യ ചെയ്യുന്ന കാഴ്ചയാണ് കണ്ടതു (Stone, 2002; Chaudhary, 2007).

പരീക്ഷണാടിസ്ഥാനത്തിലും മറ്റും വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ ബിടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. ഇതല്ല നിലപാട് എങ്കില്‍ പ്രഖ്യാപിത നിലപാടുകളില്‍ നിന്നു സിപിഎം മാറുന്നു എന്ന വേണം കരുതാന്‍. മറിച്ച് ബിടി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ സിപിഎമ്മിന് എതിര്‍പ്പില്ല എന്നാണെങ്കില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയാത്ത ഇത്തരം ഒരു പ്രസ്താവന പബ്ലിക്കായി പറയുന്നത് കൊണ്ട് ബിടിക്കെതിരെ ശബ്ദിക്കുന്ന പക്ഷത്തിനെ ദുര്‍ബലപ്പെടുത്താനെ ഉപകരിക്കൂ.

സർക്കാർ സംരംഭങ്ങളിലൂടെ ജനിതകമാറ്റത്തിനെ ഇന്ത്യയിൽ തന്നെ പ്രോൽസാഹിപ്പിയ്ക്കാം എന്നുള്ള നിലപാട് പ്രത്യക്ഷത്തിൽ നല്ലത് എന്ന് തോന്നും. വളരെയേറെ ഗവേഷണവും നിക്ഷേപവും ആവശ്യമായ ഒന്നാണു ജി എം ശാസ്ത്രശാഖ. നിലവിൽ എസ്റ്റാബ്ലിഷ്ഡ് ആയ കമ്പനികളെ പാടെ മാറ്റി നിർത്തി ഒന്നിൽ നിന്ന് ഗവേഷണവും പരീക്ഷണവും തുടങ്ങാൻ ഒരു സർക്കാറിനും കഴിയും എന്ന് തോന്നുന്നില്ല. ഇനി സർക്കാർ പങ്കാളിത്തത്തോടെ എന്നാണു ഉദ്ദേശിക്കുന്നതെങ്കിൽ എൻഡോസൾഫാൻ പോലെയുള്ള സമകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ നേരിട്ട് സ്വകാര്യകമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നതിൽ നിന്ന് ഒട്ട് വ്യത്യസ്തമാവും ഫലം എന്ന് കരുതാൻ വയ്യ. സർക്കാർ പങ്കാളിത്തത്തോടെയുള്ള പരിപാടികളെ നിയന്ത്രിക്കുക എന്നത് പലപ്പോഴും സ്വകാര്യ നിക്ഷേപകരെ നിയന്ത്രിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായാണു ഇന്ത്യൻ സാഹചര്യങ്ങളിൽ കണ്ട് വരുന്നത്.


ജനിതകഭക്ഷണത്തെക്കുറിച്ച് ജേർണൽ ഓഫ് മെഡിസിനൽ ഫുഡിൽ ഡേവിഡ് ഷുബേർട്ട് (കാലിഫോർണിയയിലെ സോക്ക് ഇൻസ്റ്റിറ്റ്യൂട്റ്റി, സെല്ലുലാർ ന്യൂറോബയോളജി ലാബിന്റെ തലവൻ) 2008ലെ ലേഖനത്തിൽ എഴുതിയത് ഇപ്രകാരമാണ് : ഭക്ഷ്യസുരക്ഷ്യെക്കുറിച്ചുള്ള പഠനങ്ങളിൽ പരമ്പരാഗതമായ വിളകളും ജനതിക വിളകളും തമ്മിലുള്ള ഒരു താരതമ്യ പഠനങ്ങൾ ഇതുവരേയും ഉണ്ടായിട്ടില്ല്ല. അതുകൊണ്ട് തന്നെ ജനതിക വിളകൾ ‘അസുഖങ്ങൾ വരുത്തില്ല’ എന്നു അടച്ച് പറയുന്നതിനോട് യോജിക്കാനാവുന്നില്ല എന്നു മാത്രമല്ല അതു തെറ്റിദ്ധാരണാജനകവും യുക്തിസഹമല്ലാത്തതുമാണ്. ശരിയായ എപിഡെമോളജിക്കൽ പഠനങ്ങളില്ലാതെ ഇതിന്റെ ദൂഷ്യഫലങ്ങൾ പൂർണ്ണമായും കണ്ടുപിടിക്കാൻ സാധിക്കില്ല. ഇതുവരേയും അങ്ങിനെയുള്ള പഠനങ്ങൾ നടന്നിട്ടുമില്ല.

ജനിതക വിത്തുകൾ പട്ടിണി മാറ്റണമെങ്കിൽ അവയുടെ ഉല്പാദനക്ഷമതയോടൊപ്പം അവ സാധുക്കൾക്ക് എത്തണം. ഭക്ഷ്യധാന്യങ്ങളുടെ കുറവ് മൂലമല്ല മറിച്ച് അത് രാഷ്റ്റ്രീയമായും നയനന്ത്രപരമായുമുള്ള ഊരാക്കുടുക്കുകളിൽ പെട്ട് എത്തപെടേണ്ട സ്ഥലങ്ങളിൽ എത്താത്തു മൂലമാണ് ഇന്നും ഭൂരിഭാഗം രാജ്യങ്ങളിലും പട്ടിണി കൊടുമ്പരി കൊള്ളുന്നത് എന്ന് നമുക്ക് അറിയാതെ പോവുന്നത് എങ്ങിനെ?